Saturday, April 6, 2013

കാർലോസ് ദ്രുമൊൺ ദെ അന്ദ്രാദെ - ഒരു പുരാതനലോകത്തിന്റെ സ്മരണിക

Carlos-Drummond-de-Andrade-Escrevendo

 


ക്ളാര പൂന്തോപ്പിൽ കുട്ടികളുമൊത്തുലാത്തുകയായിരുന്നു.
പുല്പരപ്പിനു മേൽ ആകാശത്തിനു പച്ചനിറമായിരുന്നു,
പാലങ്ങൾക്കടിയിൽ വെള്ളത്തിനു പൊന്നിന്റെ നിറമായിരുന്നു,
പഞ്ചഭൂതങ്ങളിൽ ശേഷിച്ചവയ്ക്കു നിറം നീലയും ഇളംചുവപ്പും ഓറഞ്ചുമായിരുന്നു.
ഒരു പോലീസുകാരൻ മന്ദഹസിച്ചു, സൈക്കിളുകൾ കടന്നുപോയി,
ഒരു കിളിക്കു നേരേ കൈയെത്തിച്ചുകൊണ്ട്
ഒരു പെൺകുട്ടി പുൽത്തട്ടിലേക്കു കാലെടുത്തുവച്ചു,
ലോകമാകെ- ജർമ്മനി, ചൈന- ക്ളാരയ്ക്കു ചുറ്റും പ്രശാന്തമായിരുന്നു.

കുട്ടികൾ ആകാശത്തേക്കു നോക്കി: അതു വിലക്കപ്പെട്ടിരുന്നില്ല.
വായും മൂക്കും കണ്ണുകളും തുറന്നിരുന്നു. അതിൽ അപകടമുണ്ടായിരുന്നില്ല.
ക്ളാരയ്ക്കു പേടി ഫ്ളൂവിനെ ആയിരുന്നു, ചൂടിനെയും പ്രാണികളെയുമായിരുന്നു.
ക്ളാരയ്ക്കു പേടി പതിനൊന്നു മണിയുടെ ട്രാം പിടിക്കാൻ പറ്റുമോയെന്നായിരുന്നു:
അലസമായെത്തുന്ന കത്തുകൾക്കായി അവൾ കാത്തിരുന്നു,
എന്നും പുതുവസ്ത്രങ്ങൾ ധരിക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല.
പക്ഷേ പ്രഭാതത്തിൽ അവൾ പൂന്തോട്ടത്തിൽ ഉലാത്തിയിരുന്നു!
അന്നാളുകളിൽ പൂന്തോട്ടങ്ങളുണ്ടായിരുന്നു, പ്രഭാതങ്ങളുമുണ്ടായിരുന്നു!


No comments: