Monday, April 8, 2013

ബ്രഷ്റ്റ് - മൂന്നു കവിതകൾ

brecht16

പ്രമാണം


തോണിയുടെ അണിയത്തിരിക്കുമ്പോൾ
മറ്റേയറ്റത്തു ചോർച്ച കണ്ടാൽ
മുഖം തിരിച്ചിട്ടു കാര്യമില്ല ചങ്ങാതീ.
മരണത്തിന്റെ കണ്ണെത്താത്തിടത്തല്ല താൻ.


വന്ധ്യതയെക്കുറിച്ച്


കായ്ക്കാത്ത ഫലവൃക്ഷത്തെ
വന്ധ്യമെന്നു നിങ്ങൾ വിളിക്കുന്നു.
മണ്ണിന്റെ ഗുണം ആരു പരിശോധിച്ചു?

മരക്കൊമ്പൊടിയുമ്പോൾ
അതു ദ്രവിച്ചതായിരുന്നുവെന്നു നിങ്ങൾ പറയുന്നു.
അതിൽ മഞ്ഞു വീണുകിടന്നിരുന്നില്ലേ?


പ്രമാണം


ഇരുണ്ട കാലഘട്ടത്തിലും
പാട്ടുകളുണ്ടാവില്ലേ?
ഉണ്ടാവും, പാട്ടുകളുണ്ടാവും,
ഇരുണ്ട കാലഘട്ടത്തെക്കുറിച്ച്.



No comments: